Saturday, May 10, 2014
മഴക്കുളിര്..
മഴ പെയ്തു മണ്ണ് കുതിർന്നൊരു നേരം,
മുറ്റത്ത് മഴയത്തിറങ്ങി നടന്നു,
സ്നേഹം പുരട്ടിയ വാക്കുകൊണ്ടമ്മ,
പുതുമഴ കൊണ്ടൊരീ മണ്ണിൻ മണം പോൽ,
ഇനിയില്ലിതെല്ലാമൊരോർമകൾ മാത്രം,
തൊടിയിലെ ചെറുമരക്കൊമ്പിലിരുന്ന്,
മഴ പെയ്തു മണ്ണ് കുതിർന്നൊരു നേരം,
Wednesday, May 7, 2014
കാത്തിരിപ്പ്..
മകനെയും കാത്തുകാത്തമ്മ,
ഉണ്ണാതുറങ്ങാതിരിപ്പൂ,
ഇനിയും വരാത്തതെന്തുണ്ണീ?
നീയിനിയും വരാത്തതെന്തുണ്ണീ?
ഈ പതിവുള്ളതല്ല്ലല്ലോ
അവനാപത്തിലെങ്ങാനും പെട്ടോ
ഇരുള് പടർന്നേറെ വൈകി
നീയിനിയും വരാത്തതെന്തുണ്ണീ?
തെല്ലൊന്ന് പാതി മയങ്ങും,
ഞെട്ടിയുണർന്നെത്തി നോക്കും,
കാതോർത്ത് ദൂരേക്ക് നോക്കും,
ഇടനെഞ്ച് പിന്നെയും പിടയും.,
ചങ്ങാതിമാരൊത്ത് രസമായ്,
നുരയുന്ന മദ്യം നുകരേ,
ഒർത്തില്ല അവനൊരുനിമിഷം,
തന്നെ ഒർത്തുരുകും അമ്മമനസ്സ്.,
ലഹരിതൻ ഉന്മാദ ഭാവം,
ആധിവ്യാധികൾക്കുള്ള കവാടം,
അറിവില്ലകത്ത് ചെന്നെന്നാൽ,
അറിവുള്ളൊരു വിദ്വാനു പോലും.,
രാവിൽ ഇരുളിൻ മറവിൽ,
തെരുവോരത്തിലായെവിടേയോ,
ചോര പുരണ്ടൊരാ ദേഹം,
പ്രജ്ഞയില്ലാതെ കിടപ്പൂ.,
ലഹരിയിൽ ഉൻമത്തനായി,
ഇരുചക്ര വണ്ടിയിൽ കയറി,
പരലോകത്ത് യാത്ര പോകുന്നു,
മക്കളകലേക്ക് മാഞ്ഞു പോകുന്നു.,
അറിയുന്നതില്ലവരൊന്നും,
കാത്തിരിക്കുന്നു വീട്ടിലൊരമ്മ,
നെഞ്ചിലുറയുന്ന വേദന തിന്ന്,
ഉണ്ണാതുറങ്ങാതെ എന്നും.,
ആറ്റുനോറ്റുണ്ടായതല്ലേ,
അമ്മക്ക് പൊൻവിളക്കല്ലേ,
അമ്മതൻ സ്വപ്നങ്ങളല്ലേ,
മടിയാതെ വരിക നീ ഉണ്ണീ.,
മകനെയും കാത്തുകാത്തമ്മ,
ഉണ്ണാതുറങ്ങാതിരിപ്പൂ,
ഇനിയും വരാത്തതെന്തുണ്ണീ?
നീയിനിയും വരാത്തതെന്തുണ്ണീ?
*******
Subscribe to:
Posts (Atom)