മാബലിതമ്പുരാൻ വന്നുവല്ലോ
പൊൻ തിരുവോണവും വന്നുവല്ലോ
ചെത്തി മിനുക്കിയ മതിലരികിൽ
കൊച്ചിളം തുമ്പക്കുടം ചിരിപ്പൂ
കണ്ടില്ല കൈക്കോട്ടിൻ തുമ്പിതിനെ
ഭൂമി മാതാവൊളിപ്പിച്ചു വച്ചു
കാണാതെ മാറോടു ചേർത്തുവച്ചു
താരാട്ട് പാടി മാമൂട്ടി വച്ചു.
പൊന്നോണ പൊൻവെയിൽ കാഞ്ഞുകൊണ്ട്
കൊച്ചരി പല്ല് പുറത്ത് കാട്ടി
പഞ്ചാര പുഞ്ചിരി തൂകിടുന്നു
അമ്മതൻ കരളിൽ കളിചിടുന്നു
ഈ കൊച്ചു ചെടിതൻ കവിളിലല്ലോ
പോന്നോണ തുമ്പി വന്നുമ്മവയ്പ്പൂ
ഈ കൊച്ചു ചെടിതൻ തലപ്പിലല്ലോ
ഭൂമി മാതാവിന്നൊരോണമുള്ളു
ഈ നിഷ്കളങ്കയാം പുൽ ചെടിയായി
ഞാനു മൊരു വേള മാറിയെങ്കിൽ
ആരാരും കാണാതെൻ അമ്മയുടെ
മാറത്ത് തലചായ്ച്ചുറങ്ങിയെങ്കിൽ.
*********
*********