Sunday, July 14, 2013
Saturday, July 13, 2013
നീയും ഞാനും
നീയും ഞാനും
വിണ്ണായിരുന്നു ഞാനൊരുനാളിൽ,
നിലാവിന്റെ ചിരിയുമായ് മാറിൽ മയങ്ങിനീ.,
മണ്ണായിരുന്നു ഞാനൊരുനാളിൽ,
മഴയായ് വെയിലായ് എന്നിലണഞ്ഞു നീ.,
കടലായിരുന്നു ഞാനൊരുനാളിൽ,
പുഴപോലെ ഒഴുകിവന്നെന്നിൽ നിറഞ്ഞുനീ.,
ശിലയായിരുന്നു ഞാനൊരുനാളിൽ,
തെളിനീരലപോലെ എന്നെ തഴുകിനീ.,
പൂവായിരുന്നു ഞാനൊരുനാളിൽ,
പൂന്തെന്നലായെന്നെ തലോടിനീ.,
മുരളിയായിരുന്നു ഞാൻ ഒരുനാളിൽ,
തരളമൊഴൂകുമൊരു സംഗീതമായി നീ.,
വരണ്ട നാവിൻ തുമ്പിലൊരുനാളിൽ,
ജലതുള്ളിപോലെ പതിഞ്ഞുനീ.,
ജന്മജന്മാന്തരങ്ങളായ് പരസ്പരം.,
പിരിയാതെ ദൂരെ അകലാതിരുന്നുനാം,
ഈനിമിഷത്തിലെവിടെ മറഞ്ഞുനീ,
എന്നെയും തേടി അലയുവതെവിടെയോ.,
കരിഞ്ഞു പൊഴിഞ്ഞ കരിയില തുണ്ടുപോൽ,
തിരഞ്ഞിടുന്നു നിന്നെയെൻ മാനസം.,
തകർന്നടിഞ്ഞൊരെൻ ഹൃദയവാതിലും,
തുറന്നിടുന്നിതാ നിന്നെ വരവേൽക്കുവാൻ.,
ജ്വലിക്കുമൊരു തീ നാളമായ് അഗ്നിയായ്,
വരിക നിന്നെയും കാത്തിരിക്കുന്നു ഞാൻ.,
എരിഞ്ഞൊടുങ്ങിടാം ഒന്നായി മാറിടാം,
പുണർന്നിടൂ പ്രിയേ സഫലമാകുമീ ജന്മം.,
പിരിയുകില്ല നാം ഇനിയൊരിക്കലും,
ഇരു കൈകളും ഇറുകെ പിടിച്ചിടാം.,
ഇനിയുമേറെ ജന്മങ്ങൾ താണ്ടിടാം,
ഇനിയുമിനിയും ഏറേ നടന്നിടാം,
വിണ്ണായിടാം വെണ്‍ചന്ദ്രികയായിടാം,
മണ്ണായിടാം മഴവില്ലുമായിടാം,
പുഴയായ് തെളിനീരലകളായിടാം
പൂവായിടാം പൂന്തെന്നലായിടാം.,
ഇനിയു മിനിയും ജന്മമെടുത്തിടാം,
തളിരിടാം ഇല കൂമ്പുകൾ പോലെ.
*************
പ്രിയപ്പെട്ട നിനക്ക്,
ഇന്ന് ഞാൻ കരിഞ്ഞു പൊഴിഞ്ഞ ഒരു കരിയില തുണ്ടാണ്.,
നീ ഒരു ജ്വലിക്കുന്ന തീനാളമാണ് അഗ്നിയാണ്.,
നീ എന്നെയും തേടി എവിടെയോ അലയുന്നു.,
ഞാൻ നിന്നെയും കാത്തിരിക്കുന്നു.,
നമ്മുടെ സംഗമം ഈ ജന്മത്തിന്റെ ഒടുക്കവും വേറൊന്നിന്റെ തുടക്കവുമായിരിക്കും.
സ്നേഹത്തോടെ,
ഗിരീഷ്
വിണ്ണായിരുന്നു ഞാനൊരുനാളിൽ,
മുരളിയായിരുന്നു ഞാൻ ഒരുനാളിൽ,
തരളമൊഴൂകുമൊരു സംഗീതമായി നീ.,
തിരഞ്ഞിടുന്നു നിന്നെയെൻ മാനസം.,
വരിക നിന്നെയും കാത്തിരിക്കുന്നു ഞാൻ.,
പിരിയുകില്ല നാം ഇനിയൊരിക്കലും,
ഇരു കൈകളും ഇറുകെ പിടിച്ചിടാം.,
ഇനിയുമേറെ ജന്മങ്ങൾ താണ്ടിടാം,
ഇനിയുമിനിയും ഏറേ നടന്നിടാം,
വിണ്ണായിടാം വെണ്‍ചന്ദ്രികയായിടാം,
മണ്ണായിടാം മഴവില്ലുമായിടാം,
പുഴയായ് തെളിനീരലകളായിടാം
പൂവായിടാം പൂന്തെന്നലായിടാം.,
ഇനിയു മിനിയും ജന്മമെടുത്തിടാം,
തളിരിടാം ഇല കൂമ്പുകൾ പോലെ.
*************
പ്രിയപ്പെട്ട നിനക്ക്,
ഇന്ന് ഞാൻ കരിഞ്ഞു പൊഴിഞ്ഞ ഒരു കരിയില തുണ്ടാണ്.,
നീ ഒരു ജ്വലിക്കുന്ന തീനാളമാണ് അഗ്നിയാണ്.,
നീ എന്നെയും തേടി എവിടെയോ അലയുന്നു.,
ഞാൻ നിന്നെയും കാത്തിരിക്കുന്നു.,
നമ്മുടെ സംഗമം ഈ ജന്മത്തിന്റെ ഒടുക്കവും വേറൊന്നിന്റെ തുടക്കവുമായിരിക്കും.
സ്നേഹത്തോടെ,
ഗിരീഷ്
Thursday, July 4, 2013
ഭ്രാന്തിന്റെ ജല്പനം.
പ്രിയപ്പെട്ട നിനക്ക്,
ഞാൻ എന്നത് നീ എന്നോ കണ്ടു മറന്ന ഒരു ഭ്രാന്തനോ ഭ്രാന്തിയോ ആകാം.
മനസ്സിന്റെ വിഭ്രാന്തിയാൽ,
എന്തിലും ഭ്രമികുന്ന,
എവിടെയൊക്കെയോ ചുറ്റി തിരിയുന്ന,
ഒന്നിലും സ്ഥിരത ഇല്ലാത്ത,
അനേകം ഭ്രാന്തരിൽ ഒരാൾ.,
ഗൗരവം നിറഞ്ഞ എന്റെ മുഖത്ത് ചെറിയ പുഞ്ചിരി വിടരുന്നു പോലും.
ശരിയായിരിക്കാം, ഏതാനും കാലടികൾ അകലെ,
ഒരു ശ്മശാന ഭൂമിയിൽ,
അവിടവിടായി എരിഞ്ഞൊടുങ്ങുന്ന തീനാളങ്ങളുടെ വെട്ടം,
മുഖത്ത് പതിയുന്നുണ്ട്.,
ഞാൻ സ്വയം അറിയാതെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരിക്കാം.,
കാരണം.,
കാലുകൾ അത്രത്തോളം നടന്നു തളർന്നിരിക്കുന്നു.
ഇത് കേൾക്കുമ്പോൾ നീ പിണെയും ചോദിക്കുമോ?
നിനക്ക് പ്രാന്താണല്ലേ? എന്ന്.
എങ്കിൽ ഇതുംകൂടി കേൾക്കൂ.,
ഇത് പ്രാന്തിന്റെ പര്യവസാനം ആണ്.,
ഭ്രാന്തന്മാരുടെ പര്യവസാനം.,
പൂർണതയെ പ്രാപിക്കുന്നതിന് മുമ്പുള്ള വെറും ജല്പനം.
ഭ്രാന്തിന്റെ ജല്പനം.
ഭ്രാന്തരുടെ ജല്പനം.
സ്നേഹത്തോടെ,
ഗിരീഷ്
*******
Subscribe to:
Posts (Atom)