Wednesday, June 27, 2012

കടലിനോടുള്ള പ്രണയം






കടലിന്റെ  കരയിലെ കാറ്റുകൊള്ളാന്‍ 
വെറുതെ ഞാന്‍ പോയി ഒരുദിവസം  
കടലിലെ തിരവന്നു കാലില്‍മുട്ടി
കടലുമീഞാനുമായി പ്രണയത്തിലായി
കടലിലെന്‍ മനസിന്റെ നിഴലുകണ്ടു
കടലിലെ തിരയ്യിലെന്‍ ചിന്തകളും 
കുംഭമാസത്തിലെ സായന്തനം
കുങ്കുമം വാരി വിതറും പോലെ
പുഞ്ചിരിതുകുമാ മുഖകാന്തിയില്‍
കണ്ണിമ വെട്ടാതെ നോക്കിനിന്നു
തിരകളും തിരകളും കുട്ടിമുട്ടി
ഉതിരുന്ന ശബ്ദമെന്‍ കാതിലെത്തി
നടനമാടുന്നൊരു സുന്ദരിതന്‍
പാദസരത്തിന്‍ കിലുക്കമാണോ
കൈകള്‍ക്കലങ്കാരമായ് വിങ്ങും 
കുപ്പിവളകളുരസുന്നതോ 
കാലത്ത് സുര്യന്‍ ഉദിക്കുന്നതും
സായന്തനത്തിലതു മറയുന്നതും 
പിരികക്കൊടികള്‍ക്കിടയിലുള്ള 
തിലകമായി കണ്ടുഞാന്‍ നോക്കിനിന്നു
കാലമൊരു പുഴയിലെ ജലനിരപ്പില്‍
പോങ്ങിക്കിടക്കുന്നൊരിലകണക്കെ
മന്ദമായി മന്ദമായി കാറ്റടിച്ച്
മുന്നോട്ട് മുന്നോട്ടൊഴുകിടുന്നു
പെട്ടന്നു ഭാവങ്ങളാകെമാറി  
ആകാശമാകെ റുത്തുപോയി 
വരുണനൊരു   കാര്‍മേഘ  രഥവുമേറി
കടലിന്റെ കരയില്‍ വിരുന്നുവന്നു 
കടലുകലിതുള്ളി അലറി അപ്പോള്‍  
തിരകള്‍ ആകാശത്തുയര്‍ന്നു പൊങ്ങി 
അതുകണ്ടതിശയപെട്ടൊരെന്റെ
മനസു നിറച്ചും പരിഭവമായി     
സൌന്ദര്യമെല്ലാമകന്നുപോയി 
കടലൊരു രാക്ഷസ്സിയായിമാറി
പ്രണയമൊരു ഭയമായി മാറിയപ്പോള്‍ 
കടലുംമീഞാനും പിണക്കത്തിലായ്  
പോയില്ല പന്നെ കടല്‍ക്കരയില്‍ 
ഏറെനാള്‍ തമ്മില്‍ പിരിഞ്ഞിരുന്നു
പിന്നെയും മാനം വെളുത്തുവന്നു 
മാനത്ത് സുര്യന്‍ പ്രഭചൊരിഞ്ഞു 
മനസിലെ മഞ്ഞൊന്നുരുകിയപ്പോള്‍ 
കടലിനെ കാണാന്‍ തിടുക്കമായി 
അന്നൊരു സായന്തനത്തിലപ്പോള്‍ 
കടലിന്റെ കരയില്‍ ഞാന്‍ പോയിനോക്കി 
നാണിച്ചു കുമ്പിട്ടു നിന്ന പെണ്ണ് 
ഓട്ടക്കണ്ണിട്ടൊന്നു  നോക്കിയെന്നെ 
കാര്‍കൂന്തല്‍  കൊണ്ടുരസ്സുന്നപോലെ
മന്ദമായി തിരകള്‍ ഒഴുകിവന്ന് 
പാദങ്ങള്‍ കഴുകി തഴുകും നേരം 
പ്രേമമെന്‍  മനസ്സില്‍ ഉദിച്ചുവന്നു 
കോപമൊരു ഭുതമായി വന്നിടുമ്പോള്‍ 
സ്നേഹമീമനസ്സില്‍ മറഞ്ഞിരിക്കും
കോപത്തെ ആട്ടി അകറ്റിടുമ്പോള്‍
സ്നേഹവും പ്രേമവും പൂത്തുലയും
മനസ്സൊരു വൃന്ദാവനം കണക്കെ 
പൂക്കള്‍ നിറഞ്ഞു വിളങ്ങിനില്‍ക്കും 
 പുങ്കാവനത്തിലെ പൂമരത്തിന്‍  
ചോട്ടിലിരുന്നൊന്നു  കാറ്റുകൊള്ളാന്‍  
പോരുക പോരുക യെൻ കടലേ
മന്ദമായൊഴുകുന്ന തിരകണക്കെ
പാദരത്തിന്‍  കിലുക്കവുമായി
നടനമാടുന്നൊരു സുന്ദരിയായി
കുപ്പിവളകള്‍ ഉരസ്സിക്കൊണ്ട് 
നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ്‌ 
*********************************


Monday, June 25, 2012

അമ്മ


അമ്മതന്‍ ഉമ്മ മറന്നുപോയോ

അമ്മിഞ്ഞപാല്  നുകര്‍ന്ന മധുരവും

നെഞ്ചിലെ ചൂടും മറന്നുപോയോ

ആദ്യമായ് മെല്ലെ ഞാന്‍ മിഴികള്‍  തുറന്നു

നെഞ്ചോടു ചേര്‍ത്തെന്നെ വാരിപ്പുണര്‍ന്നു

 നെറ്റിയില്‍ തെരുതെരെ ചുംബനം തന്നു

അമ്മതന്‍ ആനന്ത കണ്ണീരു വീണെന്റെ 

പിഞ്ചിളം   കവിളു  നനഞ്ഞു  കുതിര്‍ന്നു

അമ്മ എന്നുള്ള രണ്ടക്ഷരത്തിന്നുള്ള

വെണ്മയാ ചിരിയില്‍ ഉതിര്‍ന്നു വന്നു

അഴകുള്ള പുവുണ്ട് പുവിന്നു മണമുണ്ട്

പീലി വിടര്‍ത്തുന്ന  മയിലുമുണ്ട്

പിഞ്ചിളം കൈകളാല്‍ വാരിക്കളിക്കുവാന്‍

മഞ്ചാടി കുരുവിന്റെ കുന്നുമുണ്ട്

പുഴയിലൊരില വീണ നിമിഷത്തില്‍ തെരുതെരെ

ഞ്ഞൊറികളായലകളായ് അതിമധുരം

സന്ധ്യയിലെ മാനത്ത് മിന്നുന്ന താരകള്‍

പുങ്കാവനത്തിലെ പൂമരം പോല്‍

ചന്ദ്ര ബിംബത്തിന്റെ  പ്രഭയില്‍നിന്നുതിരുന്ന

കുളിരുമായി മാരുതന്‍ വീശിടുന്നു

പകരമാവില്ല ഈ സൌന്ദര്യം ഒന്നുമെൻ 

അമ്മതൻ  സ്നേഹമാം പുഞ്ചിരിക്ക്

പകരം കൊടുക്കുവാനെന്തുണ്ട്  എന്‍ കയ്യി-

-ലമ്മിഞ്ഞ പാലിന്റെ മധുരത്തിന്

അമ്മയുടെ ഓമനയായി വളരണം

അമ്മക്ക് തണലായി മാറീടണം

അമ്മയോടുള്ളതാം സ്നേഹം മുഴുവനും

അമൃത് പോല്‍ അമ്മയെ ഊട്ടീണം

അമ്മയെന്നുള്ള രണ്ടക്ഷരം ഹൃദയത്തില്‍

മന്ത്രം പോല്‍ എന്നെന്നുമുരുവിടണം

*************************

http://kathayillaathe.blogspot.in/



 

Friday, June 22, 2012

വണ്ടിന്റെ പാട്ട്

പാടണം പാടണം പാടി പറക്കണം
തെനുണ്ട് അലയുന്ന വണ്ടെനിക്ക്


പാടുവാന്‍  മോഹമുണ്ടേറെയെന്നാകിലും
പാടേണ്ട പാട്ടിന്നു താളമില്ല
താളം പിടിക്കുവാന്‍ കൈകൊണ്ടു  തട്ടി-
-യതിലുതിരുന്ന ശബ്ദത്തിനിമ്പമില്ല

ഇമ്പത്തില്‍ താളമുതിര്‍ന്നിടും നേരത്ത്
മീട്ടുവാന്‍ നല്ലൊരു ഈണമില്ല


ഈണമൊരു  മഴയായി പെയ്യുന്ന നേരത്ത് 
ഈണത്തിനോപ്പിച്ച വരികളില്ല  
  
വാക്കുകളടുക്കി പെറുക്കിയൊരുവിതം
വരികള്‍ ഞാന്‍ മനമുരുകി നെയ്‌തെടുത്തു 

ഇനിയൊന്നു പാടണം വരികളൊന്നീണത്തില്‍
പ്രിയതമ വന്നു ശ്രുതി മീട്ടിടുമോ




ഈ വിതം മോഹത്തിൻ സാഗര തിരകള്‍തന്‍
അലയിലായ്  തലചായിച്ചു ചാഞ്ഞുകൊണ്ട് 
   
പാടിത്തുടങ്ങുന്ന നേരത്ത്  പിന്നിലായി 
പല്ലിതന്‍ വായ പിളര്‍ന്നു വന്നു  

കുതറി മാറീടുവാന്‍ ആയില്ല മോഹങ്ങള്‍
പല്ലിതന്‍ ച്ചുണ്ടില്‍ ഞെരിഞ്ഞമര്‍ന്നു

ഒരു പാട്ട് പാടി മുഴുകിപിച്ചീടുവാന്‍
ആയില്ല എന്‍ ഒരു ആയിസിനാല്‍ 


ഈണവും ഇമ്പത്തിലുതിരുന്ന താളവും
ഒപ്പിച്ച വരികളും ബാക്കിയായി
മരണമൊരു പല്ലിയുടെ  രൂപവും പൂണ്ടു
തൻ പിന്നിലായി വന്ന് ഒളിച്ചിരിക്കും


സമയം കളയേണ്ട നമ്മൾതൻ കണ്ടത്തി-
ലുതിരേണ്ട ഈണങ്ങള്‍ താളമിട്ട്‌

വരികളായ് ശ്രുതി ചേര്‍ത്ത്  
വേകത്തില്‍ വേകത്തില്‍  
പാടി മുഴുകിച്ചു പോന്നുകൊള്‍ക

Picture from clker.com

Thursday, June 14, 2012

അഗ്നിനാളങ്ങള്‍

Picture from laconicsoftware.com


ഹൃദയം കത്തിയാളുന്ന ഒരു അഗ്നികുണ്ഡം പോലെ ജ്വലിക്കുന്നു

ഉണര്‍ന്നെനീക്കുന്നില്ല ഞാന്‍ ഇപ്പോളും ഉറങ്ങുവനാണ് ഇഷ്ടം

ഉറങ്ങുന്ന നിമിഷങ്ങളില്‍ ആ അഗ്നിയുടെ പൊള്ളുന്ന ചൂട്‌

എന്‍റെ ഹൃദയത്തെ പൊള്ളിക്കുന്ന വേദന അറിയുന്നില്ല

എന്‍റെ കണ്ണില്‍ പതിയുന്ന കാഴ്ചകളെല്ലാം പതിയെ

ആ അഗ്നിയിലേക്ക് ഉരുകി ഒലിക്കുന്ന നെയ്യായി മാറുന്നു

 എന്‍റെ കാതുകളില്‍ പതിയുന്ന ശബ്ദങ്ങളും  

ആ അഗ്നിയിലേക്ക് ഉരുകി ഒലിക്കുന്ന  നെയ്യായി മാറുന്നു

എന്‍റെ കണ്ടത്തില്‍നിന്നും പൊലിഞ്ഞു വീഴാന്‍ കൊതിച്ച  വാക്കുകളും

അവസാനം നെയ്യാക്കി മാറ്റി ഞാന്‍ ആ അഗ്നിയിലേക്ക് ഒഴിച്ച് കൊടുത്തു

 നീലയും മഞ്ഞകലര്‍ന്ന ചുകപ്പും തിളങ്ങുന്നതും ആയ ചിറകുകള്‍ വിരിച്ച്

അഗ്നി ആളി ആളി പടരുകയാണ്  ചുറ്റും ച്ചുടു കാറ്റ് വീശുന്നു

കണ്ടതും കേട്ടതും പിന്നെ പറയാന്‍ മനസില്‍ വീര്‍പ്പു മുട്ടിയതും ആയ

വിഷമയമായ ഹവിസ്സുകള്‍ അഗ്നിയില്‍ കത്തി അമരട്ടെ

അതുവരെ ഉറങ്ങി കിടക്കണം അല്ലങ്ങില്‍ സഹിക്കുകയില്ല

ആ അഗ്നിനാള ചിറകുകള്‍ തട്ടുമ്പോള്‍ പൊള്ളുന്ന ഹൃദയത്തിന്‍റെ വേദന 

 എല്ലാം കത്തിയമര്‍ന്നു അവസാനം അടിയുന്ന ചാരവും

കാറ്റില്‍ പറന്ന് അകന്നു പോകുമ്പോള്‍ ഉണര്‍ന്നെനീക്കാം

ആ നിമിഷം ശാന്തിയുടെ ഇളം കാറ്റ് കുളിരും ആയി വന്ന്‌

എന്നെ ഉറക്കത്തില്‍ നിന്നും തട്ടി ഉണര്‍ത്തും അതുവരെ

ആരും ശബ്ദം ഉണ്ടാക്കരുതേ ഞാന്‍ സുഗമായി ഉറങ്ങിടട്ടെ

Saturday, June 9, 2012

പരിസ്ഥിതിബോധം














Picture from wikistreets.com




ഇന്നലെ വരെ ഇവിടെ പരിസ്ഥിതി ഉണ്ടായിരുന്നു പോലും.
പക്ഷെ പരിസ്ഥിതി ബോധം ആരിലും ഇല്ലാഞ്ഞതുകൊണ്ട് 
ആ സ്ഥിതി ആരാലും തിരിച്ചറിയപെടാതെ എങ്ങോ  മറഞ്ഞിരുന്നു.
പക്ഷെ ഇന്നലത്തെ ആ ഒരു ദിവസം ആദ്യം പെയ്ത മഴയില്‍ 

 ഈയാംപാറ്റകളെപ്പോലെ   അത്രനാളും മറഞ്ഞിരുന്ന

ഈ മണ്ണിലെ പൊത്തുകളില്‍നിന്നും  പരിസ്ഥിതിബോധം
ചിറകുകള്‍ അടിച്ചു പൊങ്ങുന്നത് ഞാന്‍ കണ്ടു

അപ്പോള്‍ ആണ് സത്യത്തില്‍  ഞാനും നിങ്ങളെപോലെ  
ഇങ്ങനെ ഒരു സ്ഥിതി  ഇവിടെ ഉണ്ടെന്ന്‌ ഓര്‍ക്കുന്നത്
ഈയാംപാറ്റകള്‍ക്ക് ഒരുദിവസത്തെ ആയുസേ ഉള്ളത്രെ

നിമിഷങ്ങള്‍ക്കകം ചിറകുകള്‍ പൊഴിച്ച് പൊടുന്നനെ
മണ്ണില്‍ വീണു ഇഴയുന്ന പുഴുക്കള്‍ ആയി അവ മാറുന്നു
പരിസ്ഥിതി ദിനത്തില്‍ മനസിലെ പോത്തുകളില്‍നിന്നും   ആ പാറ്റകളെപ്പോല്‍ 

നമ്മുടെ പരിസ്ഥിതി ബോധവും  ചിറകുകള്‍ അടിച്ചു പൊങ്ങുന്നു


നിമിഷങ്ങള്‍ക്കകം ചിറകുകള്‍ പൊഴിച്ച് പൊടുന്നനെ

മണ്ണില്‍ വീണു ഇഴയുന്ന പുഴുക്കള്‍ ആയി അവയും  മാറുന്നു

പിന്നെ പിടഞ്ഞു ചാവുകയും അവസാനം  നമ്മള്‍ ആ ബോധത്തെ  

മനസിലെ മറവിയില്‍ കുഴി കുത്തി മൂടുകയും ചെയ്യും.

ആദ്യത്തെ മഴയാല്‍ ഈയാംപ്പാറ്റകളെ ഓര്‍ക്കുന്നപോലെ
പരിസ്ഥിതി ദിനം എന്നൊരു ദിനം ഉണ്ടാവുന്നതുകൊണ്ട്

പരിസ്ഥിതിയെന്ന  ആ സ്ഥിതിയും  നമ്മള്‍ ഓര്‍ത്തെടുക്കുന്നു.

Picture from peterkuper.com
xxxxxxxxxxxxxxxxxxxxxxxxxxxxxx